News >> ജീസസ് യൂത്തിനെ വത്തിക്കാൻ അംഗീകരിച്ച വഴികൾ


വത്തിക്കാൻ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യമുന്നേറ്റം.

1970-കളിൽ കേരളത്തിൽ തുടക്കം- 1985 ൽ ജീസസ്‌യൂത്ത് എന്ന പേര് ലഭിച്ചു- 2008 മുതൽ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ അംഗീകാരം- മുപ്പതിലധികം രാജ്യങ്ങളിൽ സാന്നിധ്യം- 2010-ൽ കൊച്ചിയിൽ വച്ച് 22000ലധികം പേർ പങ്കെടുത്ത ജൂബിലി സമ്മേളനം-. 2016 ൽ വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെയിറ്റിയുടെ അംഗീകാരം-മിഷനറി ശിഷ്യത്വം എന്ന ലക്ഷ്യത്തിലൂന്നിയുള്ള പരിശീലന പരിപാടികൾ- വ്യക്തിപരമായ പ്രാർഥന, ദൈവവചന പഠനം, കൂട്ടായ്മ, കൂദാശകൾ, പാവങ്ങളോടുള്ള പക്ഷം ചേരൽ, സുവിശേഷവത്കരണാഭിമുഖ്യം. എന്നിവ ആധ്യാത്മികതയുടെ അടിസ്ഥാനം.

ചരിത്രനിമിഷം

2016 മെയ ് മാസം 20-ാം തീയതി ഉച്ചയ്ക്ക് 11 മണി. വളരെ ചെറിയ രീതിയിൽ കേരളത്തിൽ ആരംഭിച്ച് ഇന്ന് മുപ്പതിലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി മാറിയ ജീസസ്‌യൂത്ത് മുന്നേറ്റത്തിന് വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെയിറ്റിയുടെ അംഗീകാരം. വത്തിക്കാൻ അംഗീകരിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്തർദേശീയ മുന്നേറ്റമാവുകയാണ് ജീസസ്‌യൂത്ത്.

ദൈവപരിപാലനയുടെ ആഘോഷം

ജീസസ്‌യൂത്ത് മുന്നേറ്റത്തെ അറിയുകയും, സ്‌നേഹിക്കുകയും ചെയ്യുന്ന എല്ലാവരെയും സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെയും കൃതജ്ഞതാ പ്രകാശനത്തിന്റെയും ദിനങ്ങളാണിന്ന്. മുന്നേറ്റത്തിന്റെ പ്രാരംഭ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം അവരെ മുന്നോട്ടു നയിച്ച ഒരു സ്വർഗീയ സന്ദേശമുണ്ടായിരുന്നു. 'ഞാൻ നിങ്ങളെ പടിപടിയായി നയിക്കു'മെന്നതായിരുന്നു അത്. മുപ്പതിലധികം വർഷങ്ങൾ നീളുന്ന മുന്നേറ്റത്തിന്റെ യാത്രയിലെ ദൈവപരിപാലനയ്ക്ക് കൃതജ്ഞതയർപ്പിക്കാനായി അങ്കമാലിയിൽ ഒത്തുചേരുന്നു. അർഥ സമ്പൂഷ്ടമായ പേരോടുകൂടി 'ദൈവ പരിപാലനയുടെ ആഘോഷം'. മെയ് 22-ന് അങ്കമാലിയിൽ.

വളർച്ചയുടെ വഴികൾ

1975-76 കാലഘട്ടത്തിലാണ് ആഗോള കത്തോലിക്കാ സഭയിൽ ഒരു പുതുവസന്തത്തിന് കാരണമായ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം കേരള മണ്ണിലെത്തുന്നത്. ഈ നവീകരണത്തിന്റെ ഭാഗമായ യുവജനങ്ങളിൽ നിന്നാണ് ജീസസ്‌യൂത്തിന്റെ വളർച്ച. അന്നത്തെ ദേശീയ ചെയർമാനായിരുന്ന ഫാ.ഫിയോ മസ്‌ക്കരനാസിന്റെ നിർദേശമനുസരിച്ചാണ് കേരളത്തിലെ യുവജനങ്ങളുടെ ഇടയിലെ സാധ്യതകൾ കണ്ടെത്താനായി ഫാ.ജസ്റ്റിൻ പിൻഹീറോയും, പ്രൊ.ആലീസുകുട്ടിയും, ഡോ. എഡ്‌വേർഡ് എടേഴത്തുമടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുന്നത്. കമ്മിറ്റിയുടെ നേതൃത്വത്തിൽ 1978 ഡിസംബറിൽ എറണാകുളത്ത് തേവര കോളജിൽ വച്ച് പ്രഥമ കരിസ്മാറ്റിക് യുവജന കൺവെൻഷൻ നടന്നു. ആയിരത്തോളം യുവജനങ്ങൾ പങ്കെടുത്ത ആ സമ്മേളനം, മുന്നേറ്റത്തിന്റെ ചരിത്രത്തിലെ നിർണായകമായൊരു സംഭവമായി മാറി.

യാത്ര തുടരുമ്പോൾ

വിദഗ്ധ പരിശീലകനും സിംഗപ്പൂരിലെ ഇവാഞ്ചലൈസേഷൻ 2033 ഡയറക്ടറുമായ ഫാ.ജിനോ ഹെൻട്രിക്‌സിന്റെ പരിശീലനങ്ങളും ഇടപെടലുകളും 1980കളിൽ ജീസസ്‌യൂത്തിന്റെ വളർച്ചയുടെ വഴികളിൽ നിർണായകമായി. ഫസ്റ്റ് ലൈൻ എന്ന പേരിൽ പിന്നീടറിയപ്പെട്ട ആദ്യത്തെ നേതൃത്വ കൂട്ടായ്മ രൂപപ്പെടുന്നത് ആ നാളുകളിലാണ്.

പേരു കിട്ടിയ വർഷം 1985

1985 അന്താരാഷ്ട്ര യുവജന വർഷമായി ഐക്യരാഷ്ട്ര സംഘടനയും, മാർപാപ്പയും പ്രഖ്യാപിച്ചു. ഫസ്റ്റ് ലൈനിന്റെ നേതൃത്വത്തിൽ വലിയൊരു യുവജന ഒത്തു ചേരലിനുള്ള ഒരുക്കങ്ങൾ തുടങ്ങി. യേശു, യുവാക്കൾ എന്നൊക്കെയുള്ള യുവത്വം തുടിച്ചു നിൽക്കുന്ന ഒരു പേരിനായി അന്വേഷണം തുടങ്ങി. അതൊരു പ്രാർഥനാ വേളയായിരുന്നു. യുവജനങ്ങൾ ആവേശ ഭരിതരായി മാർച്ച് ചെയ്തു പോകുന്ന ഒരു കാഴ്ചയുടെ പശ്ചാത്തലത്തിൽ ജീസസ്... യൂത്ത് എന്ന പേര് ആദ്യം നിർദേശിച്ചത് ഫാ.ജോസ് പാലാട്ടി സി.എം.ഐ ആണ്. ഏതാണ്ട് രണ്ടായിരത്തിലധികം പേർ പങ്കെടുത്ത കോൺഫറൻസിന്റെ പേരങ്ങനെ ജീസസ്‌യൂത്ത് 85 എന്നായി. കോൺഫറൻസ് കഴിഞ്ഞ് മടങ്ങിയവർ പരസ്പരം ജീസസ് യൂത്ത് എന്നു വിളിച്ചു. അങ്ങനെ കോൺഫറൻസിന്റെ പേര് മുന്നേറ്റത്തിന്റെയും അതിൽ പങ്കെടുത്തവരുടേതുമായി.

വിരുതകുളങ്ങര പിതാവ്

എളിമയുടെയും വിനയത്തിന്റെയും സൗഹൃദത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഇടയസാന്നിധ്യമാണ് നാഗ്പൂർ അതിരൂപതയുടെ മെത്രാൻ എബ്രാഹം വിരുതകുളങ്ങര. സൗഹൃദം പങ്കിടാനും തമാശകൾ പറയാനും മാത്രമല്ല ഗഞ്ചകളിക്കാനും, ഫുട്‌ബോൾ ആസ്വദിക്കാനും യുവജനങ്ങൾക്കൊപ്പം കൂടുന്ന ആർച്ച് ബിഷപ്പ് എബ്രഹാം വിരുതകുളങ്ങരയാണ് 2008 മുതൽ ജീസസ്‌യൂത്തിന്റെ എപ്പിസ്‌കോപ്പൽ അഡൈ്വസർ. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയാണ് ആ നിയമനം നടത്തിയിരിക്കുന്നത്. പൊന്തിഫിക്കൽ കൗൺസിലിന്റെ അംഗീകാരമെന്ന ചരിത്ര നിമിഷത്തിലേയ്ക്കുള്ള യാത്രയിൽ പിതാവിന്റെ ഇടപെടലുകൾ നിർണായകമായി.

കൗൺസിലുകൾ

ജീസസ്‌യൂത്ത് നേതൃത്വ സമിതികളെ കൗൺസിലുകൾ എന്നാണ് വിളിക്കുന്നത്. ഇപ്പോൾ നിലവിലിരിക്കുന്ന അന്തർദേശീയ കൗൺസിലിന്റെ കോ-ഓർഡിനേറ്റർ ബാംഗ്ലൂരിൽ താമസമാക്കിയിരിക്കുന്ന പരിശീലകനും, പ്രഭാഷകനുമായ സി.സി.ജോസഫ് ആണ്. ദേശീയ കൗൺസിലിന് ചുക്കാൻ പിടിക്കുന്നത് ബാംഗ്ലൂർ സ്വദേശിയായ ഷോയി മണവാളനാണ്. കൗൺസിലുകളുടെ കാലാവധി മൂന്നു വർഷമാണ്. കേരള ജീസസ്‌യൂത്ത് കൗൺസിലിനു നേതൃത്വം നൽകുന്നത് മാനന്തവാടി സ്വദേശിയും കോഴിക്കോട് എൻ. ഐ. റ്റി. യിലെ ഗവേഷകനുമായ മിഥുൻ പോൾ ആണ്.

ചാപ്ലയിൻ

ബിറ്റാജു അച്ചനാണ് ( ഫാ.ബിറ്റാജു ) ജീസസ്‌യൂത്ത് ഇന്റർ നാഷണൽ കൗൺസിലിന്റെ ചാപ്ലയിൻ. ദീർഘ നാളുകളായ അദ്ദേഹം ബംഗളൂരുവിൽ പ്രവർത്തിക്കുകയായിരുന്നു. 2015 മുതൽ ആസ്സാമിലെ തമൽപൂർ എന്ന സ്ഥലത്താണ്, അച്ചൻ ട്രിനിറ്റേറിയൻ സഭാംഗമാണ്.വിജയപുരം രൂപതാംഗമായ തറയിലച്ചൻ(ഫാ.തോമസ് തറയിൽ) അന്താരാഷ്ട്ര കൗൺസിലിലെ ആനിമേറ്ററാണ്.ഇന്ത്യയിലെ ജീസസ്‌യൂത്ത് കൗൺസിലിന്റെ ചാപ്ലയിൻ ആയി പ്രവർത്തിക്കുന്നത് ഫാ.ചെറിയാൻ നേരെവീട്ടിൽ ആണ്.പാലാ സെന്റ് തോമസ് കോളജിന്റെ പ്രിൻസിപ്പളായിരുന്ന ഡോ. കുര്യൻ മറ്റമാണ് കേരള കൗൺസിലിന്റെ ചാപ്ലയിൻ.

ഓഫീസ്

ജീസസ്‌യൂത്തിന്റെ ദേശീയ അന്തർദേശീയ ഓഫീസുകൾ പ്രവർത്തിക്കുന്നത് എറണാകുളത്ത് പാലാരിവട്ടത്താണ്. jyglobal@jesusyouth.org എന്ന ഈമെയിൽ വിലാസത്തിലോ, 0484-40548470 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. കേരള ജീസസ്‌യൂത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് കളമശ്ശേരിയിലെ സെന്റ് പോൾസ് കോളജിന് സമീപമുള്ള എമ്മാവൂസിലാണ്. കേരള കത്തോലിക്ക കരിസ്മാറ്റിക് നവീകരണത്തിന്റെ ആസ്ഥാനവും കൂടിയാണ് എമ്മാവൂസ്.

വെബ്‌സൈററ്

ജീസസ് യൂത്തിനെക്കുറിച്ച് ഏറെ വിശദാംശങ്ങൾ ലഭിക്കാൻ www.jesusyouth.org  എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാൽ മതി. കേരളത്തിലെ ജീസസ്‌യൂത്തിന്റെ അഡ്രസ്സ് എമ്മാവൂസ് HMT Colony PO  എറണാകുളം പിൻ 683503 എന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കാമ്പസുകളിലും സാന്നിധ്യമുള്ളതുകൊണ്ട് കേരളത്തിന് പുറത്ത് പഠിക്കുന്നതിനും ജോലിക്കുമായി പോകുന്ന യൂത്തും അവരുടെ മാതാപിതാക്കളും ജീസസ്‌യൂത്തിനെ അന്വേഷിച്ചെത്താറുണ്ട്.

എല്ലാ റീത്തുകളും ഒന്നിച്ച്

കത്തോലിക്കാ സഭയുടെ മനോഹാരിതകളിൽ ഒന്ന് വിവിധ റീത്തുകളാണ്. സഭയുടെ ചരിത്രത്തിന്റെയും വളർച്ചയുടെയും വഴികളിലെ വൈവിധ്യമാർന്ന വിശ്വാസ പാര്യമ്പര്യങ്ങളുടെ മനോഹരമായ രൂപങ്ങളാണവ. വിവിധ റീത്തുകളിൽ നിന്നുള്ളവർ ഏകോദര സഹോദരങ്ങളെന്നപോലെ ഒന്നിച്ചു പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നു എന്നതാണ് ജീസസ്‌യൂത്തിന്റെ സമാനതകളില്ലാത്ത പ്രത്യേകതകളിലൊന്ന്. സീറോ മലബാർ, ലത്തീൻ മലങ്കര റീത്തിൽപ്പെട്ടവരും, കോട്ടയം രൂപതയിൽപ്പെട്ടവരും മുന്നേറ്റത്തിന്റെ എല്ലാ തലങ്ങളിലും ഒന്നിച്ചു പ്രവൃത്തിക്കുന്നു.

ജീവിതശൈലി

അനുദിനമുള്ള വ്യക്തിപരമായ പ്രാർഥനയിലൂടെ ആഴപ്പെടുന്ന യേശുവുമായുള്ള വ്യക്തിപരമായ ബന്ധമാണ് ജീസസ്‌യൂത്ത് ജീവിത ശൈലിയുടെ അടിസ്ഥാനം. ഓരോ ദിവസവുമുള്ള ബൈബിൾ വായനയും പഠനവും ധ്യാനവും ക്രൈസ്തവ ജീവിത ശൈലിയിൽ ആഴപ്പെടാൻ ഓരോ ജീസസ് യൂത്തിനെയും സഹായിക്കുന്നു. ദൈവ കൃപയുടെ സ്രോതസ്സുകളായ കൂദാശകൾ ജീസസ്‌യൂത്തിന് അനുഷ്ഠാനമല്ല, അനുഭവവും ചൈതന്യവുമാണ്.

ഓരോ ജീസസ്‌യൂത്തിന്റെയും വളർച്ച ഉറപ്പാക്കുന്ന ഇടങ്ങളാണ് പ്രർഥനാ ഗ്രൂപ്പുകൾ, സെല്ലുകൾ, ഹൗസ്‌ഹോൾഡുകൾ എന്ന് വിളിക്കപ്പെടുന്ന ജീസസ്‌യൂത്ത് കൂട്ടായ്മകൾ എന്നിവയൊക്കെ. ദരിദ്രരോടും പാവപ്പെട്ടവരോടുമുള്ള ഐക്യദാർഡ്യവും, ലോകം മുഴുവൻ സുവിശേഷമേകുക എന്ന യേശുവിന്റെ കല്പനയും ജീസസ്‌യൂത്തിന്റെ ജീവിതത്തെ വഴി നടത്തുന്നു. വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ മേൽപറഞ്ഞ ജീവിതശൈലി പിന്തുടർന്നുകൊണ്ട് മുന്നേറുന്ന ആയിരക്കണക്കിനു മാതൃകകളാണ് ജീസസ്‌യൂത്തിന്റെ സമ്പത്ത്.

യൂത്ത് മാത്രമല്ല

ജീസസ്‌യൂത്ത് എന്നത് വത്തിക്കാൻ അംഗീകരിച്ച മുന്നേറ്റത്തിന്റെയും അതിന്റെ കാരിസത്തിന്റെയും പേരാണ്. മുഴുവൻ ജീസസ്‌യൂത്ത് പ്രവർത്തനങ്ങളുടെയും ആത്യന്തിക ലക്ഷ്യം യുവജന നവീകരണമാണ്.
എന്നാൽ അതോടൊപ്പം ടീനേജേഴ്‌സിന്റെയും യുവകുടുംബങ്ങളുടെയും സ്ട്രീമുകളും ഏറെ സജീവമാണ്. മുന്നേറ്റത്തിന്റെ സ്വാഭാവിക വളർച്ചയിൽ രൂപം പ്രാപിച്ചവയാണീ മേഖലകളൊക്കെ.
യുവജനപ്രവർത്തനങ്ങളിൽ സജീവമായിരുന്നവർ ഇന്ന് ഏറെ വെല്ലുവിളികൾ നേരിടുന്ന ദാമ്പത്യത്തിലേയ്ക്ക് പ്രവേശിച്ചപ്പോൾ അവരെ പിന്തുണയ്ക്കുകയും അവരുടെ ജീവിത സാഹചര്യങ്ങൾക്ക് അനുസൃതമായ ആധ്യാത്മികതയും പ്രവർത്തന രീതികളും രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യേണ്ടി വന്നു. അവരുടെ കുട്ടികളുടെ വിശ്വാസ പരിശീലനവും മറ്റൊരു പ്രവർത്തന മേഖലയായി. അങ്ങനെ യൂത്ത് കാരിസത്തെ അടിസ്ഥാനമാക്കി കുടുംബാംഗങ്ങളുടെയും കൗമാരക്കാരുടെയും പരിശീലന രംഗത്ത് ജീസസ്‌യൂത്ത് ശ്രദ്ധ പതിപ്പിക്കുന്നു.

യുവജനങ്ങളുടെ തീരുമാനം

അനവധി വൈദികരും, സിസ്റ്റേഴ്‌സും മുതിർന്നവരും ജീസസ് യൂത്ത് പ്രവർത്തനങ്ങളിൽ ആനിമേറ്റേഴ്‌സ് - എൽഡേഴ്‌സ് എന്നീ നിലകളിൽ സജീവമാണ്. എന്നിരുന്നാലും ജീസസ്‌യൂത്ത് അടിസ്ഥാനപരമായി ചെറുപ്പക്കാരുടെ ശുശ്രൂഷയാണ്. ആശയങ്ങൾ അവതരിപ്പിക്കുന്നതും, ചർച്ച ചെയ്യുന്നതും മുന്നോട്ട് കൊണ്ടു പോകുന്നതും തീരുമാനങ്ങൾ എടുക്കുന്നതും നടപ്പിലാക്കുന്നതും അവർ തന്നെയാണ്. മുതിർന്നവരുടെ റോൾ പ്രോത്സാഹനവും, പ്രാർഥനയും, തിരുത്തലും, പിന്തുണയുമായി കൂടെ നടക്കുക എന്നതാണ്. മാറുന്ന കാലഘട്ടത്തിന്റെ ശൈലിയും രീതിയും ചിലർക്കെങ്കിലും മനസ്സിലാക്കാനാവാതെ വരുന്നുണ്ട്. ഉത്തരവിടലും ശകാരിക്കലും അവർ സ്വീകരിക്കില്ല. പക്ഷേ സ്‌നേഹപൂർണമായ നിർബന്ധവും നിയന്ത്രണവും യുവജനങ്ങൾ ഒരിക്കലും നിഷേധിക്കാറുമില്ല. ക്ഷമയും ത്യാഗവും ഏറെ ആവശ്യമുള്ള പ്രത്യേകമായൊരു ശുശ്രൂഷാമേഖലയാണ് ഈ യുവജനങ്ങളുടെ കൂടെ നടക്കുക എന്നത്.

മാതൃകകൾ

ഇന്നത്തെ തലമുറക്കാവശ്യം മാതൃകകളെയാണ്. പ്രാസംഗികരെ അവർ ശ്രദ്ധിക്കാൻ സാധ്യത കുറവാണ്. അനേകം ചെറുപ്പക്കാരെ ക്രൈസ്തവ ജീവിതത്തിലും, ജീസസ്‌യൂത്ത് ജീവിത ശൈലിയിലും അടിയുറയ്ക്കാൻ സഹായിക്കുന്നത് അവരുടെ ചേട്ടന്മാരും ചേച്ചിമാരുമാണ്. ഈ മാതൃക നൽകുന്ന ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ഒരു പിയർ മിനിസ്ട്രിയാണ് ജീസസ് യൂത്ത്. ഒന്നിച്ചു കളിക്കുകയും, പഠിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെ നന്മയുടെ പാഠങ്ങൾ പലതും കണ്ടു പഠിക്കുകയാണ്. പരസ്പരം അടുത്തിടപഴകുന്ന അവസരങ്ങളാണ് കൂടെ നടക്കുന്നവരെ രൂപാന്തരപ്പെടുത്തുന്നത്, പ്രസംഗങ്ങളും പ്രോഗ്രാമുകളുമല്ല.

ക്രിയാത്മകതയുടെ സൗന്ദര്യം

സഭയുടെ കലർപ്പില്ലാത്ത സത്യങ്ങളും സുവിശേഷ സന്ദേശവും എങ്ങനെ ആകർഷകമായി അവതരിപ്പിക്കാനാവും. ഇന്നത്തെ യുവതയെ സ്വാധീനിക്കുന്ന രീതികളും ശൈലികളുമെന്താണ്. ഒരിക്കലും അവസാനിക്കാത്ത ഈ അന്വേഷണമാണ് ജീസസ്‌യൂത്തിന് നിത്യ യൗവനം പകരുന്നത്. ആകർഷകമായ പാട്ടുകളും, ആക്ഷൻ സോങ്ങുകളും വർക്ക്‌ഷോപ്പുകൾ, സ്‌കിറ്റുകൾ എന്നിങ്ങനെ നൂറുകണക്കിന് രീതികൾ ജീസസ്‌യൂത്ത് പ്രോഗ്രാമുകളിൽ ഉപയോഗിക്കപ്പെടുന്നു., മാറ്റത്തിന്റെ ചടുലതയും സാങ്കേതിക വിദ്യയുടെ സാധ്യതകളും, കളികളും, ഔട്ട്‌റീച്ചുമെല്ലാം, ജീസസ്‌യൂത്ത,് പരിശീലനത്തിനും ക്രൈസ്തവ രൂപീകരണത്തിനുമായി ഉപയോഗിക്കുന്നു.

ഇവിടെയുണ്ട് ദൈവവിളി

ദൈവവിളി കുറയുന്നതിനെക്കുറിച്ച് സഭാസമൂഹം ആകുലപ്പെടുന്ന ഈ കാലത്ത് തൃശൂരിൽ മാത്രം നാല് ജീസസ്‌യൂത്ത് വൈദികപട്ടം സ്വീകരിച്ചു. ഫാ.ഡോ.ദേവ് അഗസ്റ്റിൻ അക്കര, ഫാ.മത്തായി അക്കര, ഫാ. ജിജോ തട്ടിൽ സി.എം.ഐ, ഫാ. ജിന്റൊ'(ശശി ഇമ്മാനുവേൽ- മെയ് മാസത്തിൽ കെയ്‌റോസ് മാസികയിൽ എഴുതിയ കുറിപ്പിൽ നിന്ന്) കുറിപ്പ് തുടരുന്നു. "ഈയിടെ ഒരു പാസ്റ്ററൽ സെന്ററിൽ വച്ചാണ് സി.വിനീതയെ പരിചയപ്പെട്ടത്. അവരെന്ന പഴയ ചില ഓർമകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. പൊട്ടിപ്പൊളിഞ്ഞ ഒരു ക്ലാസ് മുറിയിൽ പുറത്തെ ചൂടിനെ വക വയ്ക്കാതെ സ്തുതിച്ചു പ്രർഥിക്കുന്ന കുറച്ചു യുവജനങ്ങൾ. ദൈവവചനം പങ്കു വയ്ക്കാൻ വിയർത്തു കുളിച്ചാണ് ഞാനവിടെ എത്തിയത്. ഫാനില്ല, മൈക്കില്ല, സൗകര്യങ്ങളൊന്നുമില്ല. ഒരു സബ്‌സോൺ വൺഡേ പ്രോഗ്രാം. തീക്ഷ്ണതയ്ക്കു മാത്രം കുറവില്ല. അന്നവിടെ ഓടി നടന്നിരുന്ന പെൺകുട്ടിയാണ് സി.വിനീതയായി അച്ചടക്കമുള്ള സമർപ്പിതയായി എന്റെ മുമ്പിൽ നില്ക്കുന്നത്. സഭയ്ക്ക് അനേകം സമർപ്പിതരെ സമ്മാനിക്കുന്നൊരു കൂട്ടായ്മയായി ജീസസ