News >> മദർ എലിസബത്തിനെ മാർപാപ്പ വിശുദ്ധയാക്കിയത് കേരളത്തിൽ സന്തോഷം
മദർ എലിസബത്തിനൊപ്പം പോളണ്ടിൽ നിന്നുള്ള വൈദികനായ സ്റ്റാനിസ്ലോസ് ഓഫ് ജീസസ് ആന്റ് മരിയ പാപ്ഷിൻസിയെയും മാർപാപ്പ വിശുദ്ധനിരയിലേക്കുയർത്തി.വത്തിക്കാൻ: ദിവ്യരക്ഷകന്റെ സഭയുടെ (ബ്രിജിറ്റൈൻ സഭ) പുനരുദ്ധാരകയായ മദർ എലിസബത്ത് ഹെസൽ ബ്ലാഡിനെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. 600 വർഷങ്ങൾക്കുശേഷം സ്വീഡനിൽ നിന്നുള്ള ആദ്യ വിശുദ്ധയാണ് മദർ എലിസബത്ത് ഹെസൽ ബ്ലാഡ്.ജീവിതത്തിൽ സഹനങ്ങളുണ്ടാകുമ്പോൾ പരിശുദ്ധ അമ്മ ചെയ്തതു പോലെ നാം ക്രിസ്തുവിന്റെ കുരിശിൻ ചുവട്ടിൽ അവനോടു ചേർന്ന് നിൽക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ ബലിക്കിടയിൽ ഓർമ്മിപ്പിച്ചു.
മദർ എലിസബത്തിനൊപ്പം പോളണ്ടിൽ നിന്നുള്ള വൈദികനായ സ്റ്റാനിസ്ലോസ് ഓഫ് ജീസസ് ആന്റ് മരിയ പാപ്ഷിൻസിയെയും മാർപാപ്പ വിശുദ്ധനിരയിലേക്കുയർത്തി.

ക്രൈസ്തവ സാക്ഷ്യത്തിന്റെ ഉത്തമ മാതൃക കാണിച്ച വ്യക്തികളാണ് ഇരുവരുമെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി. പോളണ്ടിൽനിന്നും സ്വീഡനിൽനിന്നുമെത്തിയ ആയിരക്കണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.1631 ൽ പോളണ്ടിൽ ജനിച്ച സ്റ്റാനിസ്ലോസ് പാപ്ഷിൻസി, 'മരിയൻസ് ഓഫ് ഇമാക്യുലിൻ' എന്ന വൈദികരുടെ കോൺഗ്രിഗേഷന്റെ സ്ഥാപകനാണ്. പോളണ്ടിലെ ആദ്യത്തെ വൈദികരുടെ കോൺഗ്രിഗേഷൻ എന്ന പ്രത്യേകതയും ഇതിനുണ്ട്. 1654ൽ സ്‌പേയിൻ ആസ്ഥാനമായുള്ള പിയറിസ്റ്റ് കോൺഗ്രിഗേഷനിൽ വൈദികനായി പഠനം ആരംഭിച്ച പാപ്ഷിൻസി 1661ൽ വൈദികനായി സേവനം ആരംഭിച്ചു.1870 ജൂൺ നാലിന് സ്വീഡനിലെ ലൂഥറൻ കുടുംബത്തിൽ ജനിച്ച മദർ എലിസബത്ത് ഹെസൽ ബ്ലാഡ് പതിമൂന്നാം നൂറ്റാണ്ടിൽ സ്വീഡനിലെ വിശുദ്ധ ബ്രിജീത്ത സ്ഥാപിച്ച ദിവ്യരക്ഷകന്റെ സഭയെ പുനരുത്ഥരിച്ചു. കത്തോലിക്ക സഭയെക്കുറിച്ച് പഠിച്ച ലൂഥറൻ സഭാവിശ്വാസിയായിരുന്ന എലിസബത്ത് 1902-ൽ വിശ്വാസം സ്വീകരിച്ചു. തന്റെ അനാരോഗ്യത്തെ ദൈവസ്‌നേഹത്തിന്റെ പരിമളമലരുകളായി തീർത്തുകൊണ്ട് എലിസബത്ത് 1903-ൽ റോമിലെ പിയാസെ ഫർണസയിലുള്ള വിശുദ്ധ ബ്രിജീത്തയുടെ ഭവനത്തിലെത്തി.സന്യാസ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും പ്രേഷിത പ്രവർത്തനത്തിന് ജീവിതത്തെ സമർപ്പിക്കാനും ഈ ഭവനത്തിലെ ജീവിതം എലിസബത്തിന് പ്രേരണയായി. വിശുദ്ധ ബ്രിജീത്തയുടെ ആഴമായ ആധ്യാത്മികജീവിതവും ധ്യാനാത്മകമായ പ്രാർത്ഥനാജീവിതവും സഭയുടെ ചൈതന്യമാക്കി മാറ്റിക്കൊണ്ട് എലിസബത്ത് ബ്രിജീത്തയുടെ സഭയിൽ നവീകരണത്തിന്റെ ശംഖൊലി മുഴക്കി 1911-ൽ സഭയ്ക്ക് പുനർജന്മം നൽകി.ഫാ. എഡ്വേർഡ് ബെരേക് എസ്.ജെയുടെ ആവശ്യപ്രകാരം മദർ എലിസബത്ത് 1937-ൽ ഇന്ത്യയിൽ കോഴിക്കോട് രൂപതയിലെ മേരിക്കുന്നിൽ സഭയുടെ ആദ്യഭവനം സ്ഥാപിച്ചു. ഇപ്പോൾ ഈ സന്യാസിനി സമൂഹം കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങൾക്ക് പുറമെ കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ എന്നീ സംസ്ഥാനങ്ങളിലും സേവനം അനുഷ്ഠിച്ച് വരുന്നു. റോമിലെ പിയാസെ ഫർണേസയിലെ മാതൃഭവനത്തിൽ 1957 ഏപ്രിൽ 24-നായിരുന്നു ആ ധന്യാത്മാവിന്റെ അന്ത്യനിമിഷങ്ങൾ. മദർ എലിസബത്ത് ഹെസൽ ബ്ലാഡിന്റെ ചൈതന്യ ആശീർവാദത്തിൽ ഈ സന്യാസിനി സമൂഹം അത്യധികം ആഹ്ലാദത്തിലാണ്.സിറിയൻ ഓർത്തഡോക്‌സ്, ലൂഥറൻ, പെന്തകോസ്ത് തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന െ്രെകസ്ത വിശ്വാസികൾ സ്വീഡനിൽ നിന്നും ഹെസൻബ്ലാഡിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു. ഇവരെ കൂടാതെ, സെന്റ് ബ്രിഡ്‌ജെറ്റ് കോൺഗ്രിഗേഷനിലെ നിരവധി കന്യാസ്ത്രീകളും വിശുദ്ധ പദവി പ്രഖ്യാപനത്തിൽ പങ്കെടുക്കുവാൻ റോമിൽ എത്തിയിരുന്നു.Source: Sunday Shalom