News >> കുരിശിനെതിരെ വാളോങ്ങുന്നവർ


യൂറോപ്യൻ യൂണിയന്റെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്നത് ബൽജിയത്തിലെ ബ്രസൽസ് നഗരത്തിലാണ്. ആസ്ഥാനമന്ദിരത്തിനു മുമ്പിൽ അസാധാരണമായൊരു പ്രതിമ കാണാം: മൃഗത്തിന്റെ പുറത്ത് സവാരി ചെയ്യുന്ന ഒരു സ്ത്രീയുടെ പ്രതിമ. യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക പ്രതീകമാണ് ഈ പ്രതിമ. ഏറ്റവും അധികം അംഗങ്ങൾ കത്തോലിക്കാ രാഷ്ട്രങ്ങളാണെങ്കിലും, യൂറോപ്യൻ യൂണിയൻ പൈശാചിക സ്വാധീനത്തിലാണെന്നു തോന്നും ഈ പ്രതിമ കണ്ടാൽ.

മൃഗത്തിന്റെ പുറത്ത് സവാരി ചെയ്യുന്ന സ്ത്രീ 'യൂറോപ' എന്ന ദേവതയാണ്. മൃഗമാകട്ടെ, കാളയുടെ രൂപത്തിൽ വേഷം മാറി വന്ന സീയൂസ് ദേവനും. അതിന്റെ ഐതിഹ്യം ഇങ്ങനെയാണ്: അതിസുന്ദരിയായ യൂറോപ കടൽത്തീരത്ത് തോഴിമാരോടൊപ്പം വിനോദത്തിലേർപ്പെട്ടിരിക്കുകയായിരുന്നു. യൂറോപയുടെ സൗന്ദര്യത്തിൽ ഭ്രമിച്ചുപോയ സീയൂസ് ദേവൻ, ഭംഗിയുള്ള ഒരു കാളയുടെ രൂപത്തിൽ അവിടെ പ്രത്യക്ഷപ്പെടുന്നു. സുന്ദരനായ കാളയെ കണ്ടപ്പോൾ അതിന്റെ പുറത്തുകയറി സവാരി ചെയ്യാൻ യൂറോപയ്ക്ക് മോഹം. ഉടൻ കാളയുടെ പുറത്ത് ചാടിക്കയറി. കാളയാകട്ടെ, ഒരൊറ്റ കുതിപ്പിന് യൂറോപയെയുംകൊണ്ട് കടലിലേക്ക് പാഞ്ഞു. കടലിലെത്തിയപ്പോഴാണ് അപകടം മനസിലായത് സർവ ദേവന്മാരും കടലിലുണ്ട്. കടലിൽവച്ച് സീയൂസ് യൂറോപയെ മാനഭംഗപ്പെടുത്തി. തുടർന്ന് യൂറോപയെയും കൊണ്ട് ദേവൻ ക്രീറ്റ് ദ്വീപിലേക്ക് പറന്നു. അവിടെ യൂറോപയെ ദേവതയായി പ്രതിഷ്ഠിക്കുന്നു. യൂറോപ എന്ന ദേവതയുടെ പേരി ൽനിന്നാണ് യൂറോപ്യൻ ഭൂഖണ്ഡത്തിന് ആ പേർ ലഭിച്ചതെന്ന് യൂറോപ്പിലെ ഉദ്യോഗവൃന്ദം വിശ്വസിക്കുന്നു.

ഔദ്യോഗികചിഹ്നം
യൂറോപ്യൻ യൂണിയന്റെ രൂപീകരണത്തിൽ നിർണായക പങ്കു വഹിച്ച ഈ ഉദ്യോഗസ്ഥരാണ് കാളപ്പുറത്ത് സവാരി ചെയ്യുന്ന സ്ത്രീയുടെ രൂപം യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക ചിഹ്നമായി തിരഞ്ഞെടുത്തത്. സിയൂസിനെയും യൂറോപയെയും ആ രാധിക്കുന്ന അവർ എന്നെങ്കിലും തങ്ങളുടെ യജമാനൻ വന്ന് അവന്റെ രാജ്യം സ്ഥാപിക്കുമെന്ന് വിശ്വസിക്കുന്നു. വൈരുദ്ധ്യമെന്ന് പറയട്ടെ, അതിന് തെളിവായി അവർ വിശ്വസിക്കുന്നത് ബൈബിളിലെ വെളിപാട് പുസ്തകമാണ്. വെളിപാടിലെ പതിനേഴാം അധ്യായത്തിൽ മൃഗത്തിന്റെ പുറത്ത് സവാരി ചെയ്യുന്ന സ്ത്രീയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.

യജമാനൻ വരുന്നതിനുമുമ്പുതന്നെ ഏകലോകക്കാർ സ്വന്തം സാമ്രാജ്യം സ്ഥാപിക്കാനുള്ള വെമ്പലിലാണ്. ക്രൈസ്തവ മതവിരുദ്ധരും തീവ്രവാദികളും അരാജകത്വവാദികളും കടുത്ത സോഷ്യലിസ്റ്റുകളും ഉൾപ്പെടുന്ന സംഘത്തിന്റെ നിയന്ത്രണം സാത്താൻ സേവക്കാർക്കും ഫ്രീ മേസന്മാർക്കുമാണെന്ന് പറയപ്പെടുന്നു. പുതിയ ലോകം കെട്ടിപ്പടുക്കുമെന്ന വ്യാജവാഗ്ദാനം ചെയ്യുന്നതുകൊണ്ട് ഇവർ ഏകലോകക്കാർ അല്ലെങ്കിൽ നവലോകവാദികൾ എന്ന് വിളിക്കുന്നത്. ഒരിക്കലും പൊതുജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടാത്ത ഇവരാണ് യൂറോപ്യൻ യൂണിയന്റെ യഥാർത്ഥ ഭരണകർത്താക്കൾ. യൂറോപ്പിന്റെ പുരോഗതിക്കും സുരക്ഷിതത്വത്തിനും വേണ്ടിയാണ് യൂണിയൻ സ്ഥാപിക്കപ്പെട്ടത്. പക്ഷേ, അതിൽ അംഗങ്ങളായ മുപ്പതോളം രാജ്യങ്ങളുടെ പരമാധികാരവും സ്വതന്ത്ര കറൻസിയും വ്യക്തിത്വവും എന്തിന്, അതിർത്തികൾ പോലും നഷ്ടപ്പെട്ടു. ഏകലോകക്കാരുടെ കൈയിലാണ് ഈ രാജ്യങ്ങളുടെ പരമാധികാരം. ഏകലോകക്കാർ എടുക്കുന്ന തീരുമാനങ്ങൾ ഈ രാജ്യങ്ങളുടെ ആത്മീയസ്വാതന്ത്ര്യം പോലും നഷ്ടപ്പെടുത്തിയിരിക്കുന്നു.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായത് ഇറ്റലിയിലെ കത്തോലിക്കാ സഭയാണ്. റോമിലെ ഒരു സ്‌കൂളിൽ സ്ഥാപിച്ചിരുന്ന ഒരു കുരിശ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട്, ഒരു വിദ്യാർത്ഥിനിയുടെ അമ്മ യൂറോപ്യൻ യൂണിയൻ കോടതിയിൽ കേസ് ഫയൽ ചെയ്തു. കോടതി കുരിശ് മാറ്റണമെന്ന് വിധിക്കുക മാത്രമല്ല, സ്‌കൂളിന് 5000 യൂറോ പിഴ വിധിക്കുകയും ചെയ്തു. പതിനായിരക്കണക്കിന് രക്തസാക്ഷികളുടെ ചോര വീണ് കുതിർന്ന മണ്ണിൽ പടുത്തുയർത്തിയ, കത്തോലിക്കാ സഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന, മിക്കവാറും കത്തോലിക്കർ മാത്രം നിവസിക്കുന്ന ഇറ്റലിയിൽ ഒരു കുരിശ് സ്ഥാപിച്ചതിന് കിട്ടിയ ശിക്ഷ! ഇറ്റലിയിൽ പരസ്യമായി കുരിശ് പ്രദർശിപ്പിക്കുന്നതിനുള്ള അവകാശത്തിനായി ക ത്തോലിക്കർ കടുത്ത പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണിപ്പോൾ.

കുരിശിനെതിരെ
ഇതിന് അനുബന്ധമായി മറ്റൊരു സംഭവം കൂടി വിവരിക്കാം. കുറെനാൾ മുമ്പ് യൂറോപ്പിൽ ചെന്നപ്പോൾ ഒരു മലയാളി വൈദികൻ ഈ ലേഖകനോട് പറഞ്ഞ സംഭവമാണ്. കന്യാസ്ത്രീകൾ നടത്തുന്ന ഒരു ആശുപത്രിയിൽ ഒരു തുർക്കിക്കാരൻ ചികിത്സയ്ക്ക് എത്തി. പാതിരാത്രി ആയപ്പോൾ അയാൾ അലറി വിളിക്കാൻ തുടങ്ങി. പാവം സിസ്റ്റേഴ്‌സ് ഓടിയെത്തി. അയാൾക്ക് പറയത്തക്ക രോഗമൊന്നുമില്ല. പക്ഷേ അലർച്ച നിർത്തുന്നില്ല. ഭയചകിതരായ കന്യാസ്ത്രീകൾ പോലിസിനെ വിളിച്ചു. പോലിസെത്തിയപ്പോൾ തുർക്കിക്കാരൻ ചുവരിലേക്ക് കൈചൂണ്ടി പറഞ്ഞു: അവിടെ ഒരാൾ തൂങ്ങിക്കിടക്കുന്നു. ഉടൻ എടുത്തുമാറ്റണം. ചുമരിൽ ഒരു ക്രൂശിതരൂപം ഉണ്ടായിരുന്നു. മനുഷ്യാവകാശങ്ങൾ കർശനമായി പാലിക്കപ്പെടുന്ന യൂറോപ്പിൽ കന്യാസ്ത്രീകൾക്ക് മറ്റൊരു വഴിയില്ലായിരുന്നു. അവർ ചുമരിൽനിന്ന് ക്രൂശിതരൂപം എടുത്തുമാറ്റാൻ നിർബന്ധിതരായി.

തുർക്കി
ഒന്നാം ലോകമഹായുദ്ധകാലത്ത് തങ്ങളുടെ പൗരന്മാരായിരുന്ന 16 ലക്ഷം അർമീനിയക്കാരെ തുർക്കികൾ കശാപ്പു ചെയ്തത് ചരിത്രയാഥാർഥ്യമാണ്. യൂറോപ്പിനെ കീഴടക്കുക എന്നത് തുർക്കിയുടെ നടക്കാതെ പോയ സ്വപ്നമാണ്. പക്ഷേ ഒരു തുള്ളിച്ചോര ചിന്താതെ ഒരു താലത്തിൽ വച്ച് യൂറോപ്പിനെ തുർക്കിക്ക് നൽകാനാണ് ഏകലോകക്കാർ ശ്രമിക്കുന്നത്. വലിയ ജനസംഖ്യയും വലിയ വിസ്തൃതിയുമുള്ള തുർക്കി യൂറോപ്യൻ യൂണിയനിൽ ചേരുന്നതോടെ, തുർക്കിയായിരിക്കും യൂറോപ്പിന്റെ ഭാവി നിർണ്ണക്കുക. ക്രിസ്തു- കത്തോലിക്കാ വിരുദ്ധ നിയമങ്ങൾ നടപ്പാക്കുന്നതിൽ ഏകലോകക്കാർക്ക് തുർക്കിയുടെ എല്ലാ സഹായവും ലഭിക്കുമത്രേ. അങ്ങനെ യൂറോപ്യൻ സംസ്‌കാരത്തിന്റെ മുഖമുദ്രയായ ക്രൈസ്തവ സംസ്‌കാരം യൂറോപ്പിൽനിന്ന് തു ടച്ചുമാറ്റാൻ കഴിയുമെന്ന് ഏകലോകക്കാർ സ്വപ്നം കാണുന്നു.

വെളിപാടു പുസ്തകത്തിൽ വ്യക്തമായി പറഞ്ഞിട്ടുള്ള, മൃഗത്തിന്റെ പുറത്ത് സവാരി ചെയ്യുന്ന സ് ത്രീയുടെ പ്രതിമ സ്ഥാപിക്കാൻ വ്യഗ്രത കൂട്ടുന്ന ഏകലോകക്കാർ, എല്ലാ ക്രൈസ്തവ രൂപങ്ങളും ചി ഹ്നങ്ങളും നിരോധിച്ചുകൊണ്ടിരിക്കുകയാണ്. കുരിശിനെയാണ് അവർ ഏറ്റവുമധികം നോട്ടമിട്ടിരിക്കുന്നത്. വിവിധ ക്രൈസ്തവ സ്ഥാപനങ്ങളിലെ കുരിശ് നീക്കം ചെയ്യാൻ ശ്രമിക്കുന്നതോടൊപ്പം, കഴുത്തിൽ കുരിശ് ധരിക്കുന്നതും അവർ നിരോധിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയടക്കമുള്ള പാശ്ചാത്യനാടുകളിൽ, കഴുത്തിൽ ജപമാലയോ കുരിശോ ധരിച്ച് ഓ ഫിസിൽ ചെന്നാൽ ഡിസ്മിസലോ സസ്‌പെൻ ഷനോ സ്ഥലം മാറ്റമോ പ്രതീക്ഷിക്കാം. സ്‌കൂൾ കുട്ടികളെപ്പോലും അവർ വെറുതെ വിടാറില്ല. പൊതുസ്ഥലത്ത് ക്രിസ്മസ് പുൽക്കൂട് സ്ഥാപിച്ചാൽ ശിക്ഷ ലഭിക്കാം. ഔദ്യോഗികമായി എവിടെയെങ്കിലും പുൽക്കൂട് നിർമ്മിച്ചാൽ അതിൽ മറ്റു മതങ്ങളുടെ ചിഹ്നങ്ങളും വയ്ക്കണമെന്ന് നിർബന്ധമാണ്. ചില നഗരസഭകളും സർക്കാർ സ്ഥാപനങ്ങളും 'ക്രിസ്മ സ്' എന്ന വാക്കുപോലും ഔദ്യോഗിക രേഖകളി ൽനിന്ന് എടുത്തുകളഞ്ഞുവത്ര. യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട എല്ലാ വാക്കുകളും അടയാളങ്ങളും രൂപഭാവങ്ങളും പേരുംമാറ്റി ഉപയോഗിച്ചു തുടങ്ങി. എ.ഡി, ബി.സി എന്നിവയ്ക്ക് പുതിയ നിർവചനം അവർ നൽകിക്കഴിഞ്ഞു. ലോകമെങ്ങുമുള്ള ജനങ്ങൾ തിയതി എഴുതുമ്പോൾ അത് യേശുവിന്റെ ജനനത്തിയതി അനുസ്മരിച്ചുകൊണ്ടാണ് എഴുതുന്നതെന്ന് ഏകലോകക്കാർക്ക് സഹിക്കാനാകുന്നില്ല. പു തിയ ഡിക്ഷനറികളിൽനിന്ന് ക്രൈസ്തവ വിശ്വാസവും സംസ്‌കാരവുമായി ബന്ധപ്പെട്ട പല വാക്കുകളും അപ്രത്യക്ഷമായിക്കഴിഞ്ഞു.

നിരീശ്വരവാദികൾ, മറ്റു മതഭ്രാന്തന്മാർ, തീവ്രവാദികൾ, സാത്താൻസേവകർ തുടങ്ങിയവരെല്ലാം ഒറ്റയ് ക്കും കൂട്ടായും സഭയ്‌ക്കെതിരെ ബഹുമുഖ ആക്രമണമാണിപ്പോൾ നടത്തുന്നത്. മുഖ്യധാരാ മാധ്യമങ്ങളെല്ലാം അവരോടൊപ്പമാണ്. ഏതോ ചില വൈദികർ നടത്തി എന്ന് കരുതപ്പെടുന്ന ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരിൽ മാർപാപ്പയെ വിചാരണ ചെയ്യണമെന്ന് അടുത്തകാലത്ത് 'ടൈം' വാരിക ആവശ്യപ്പെടുകയുണ്ടായി. സഭയ്‌ക്കെതിരെയുള്ള പടനീക്കങ്ങളിൽ, സഭയെ സംരക്ഷിക്കുന്നതിന് സഭയുടെ ഭാഗത്തുനിന്നും അല്മായരുടെ ഭാഗത്തുനിന്നും വളരെ ബലഹീനമായ ശ്രമങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. സഭയുടെ ശത്രുക്കൾ നടത്തുന്ന ആരോപണങ്ങ ൾ മുഴുവൻ അപ്പാടെ വിശ്വസിച്ച് പലരും സഭ വിട്ടുപോകുന്ന ദയനീയ കാഴ്ചയും പാശ്ചാത്യനാടുകളിൽ നടക്കുന്നു. പാശ്ചാത്യരാജ്യങ്ങളിലെ പല നഗരങ്ങളും അനധികൃതമായി കുടിയേറിയ അന്യമതസ്ഥരുടെ സ്വാധീനത്തിലായിക്കഴിഞ്ഞു.

തളർന്നുപോയ യൂറോപ്യൻ സഭയ്ക്ക് പ്രാർത്ഥനയിലൂടെ ശക്തി പകരാൻ നാം ബാധ്യസ്ഥരാണ്.

എ. എം. മാത്യു

Source: Sunday Shalom